Wednesday, December 31, 2014

bytes on mermaid
Sarayu 
Anez Anzare
New gEn cOOking
snehaveedu
my anchoring
Aranmula mirror
chilled munnar direction and script
lets football
mt demo reel 2012
creative supervision
created for www.kdhnet.com by me
mY rESume
designed by ? ;)

Thursday, December 4, 2014

കിസ്സ് ഓഫ് ലവ്

കിസ്സ് ഓഫ് ലവ് സത്യമോ അതോ കാപട്യമോ???






കിസ്സ് ഓഫ് ലവ് അഥവാ സ്നേഹത്തിന്റെ ചുംബനം ഭാരതത്തിൽ വൈറസുപോലെ  പടർന്നുകൊണ്ടിരിക്കുന്ന പുതിയ തലമുറയുടെ ആവിഷ്കാരമായ സമരമുറയാണിത്.മഹാത്മാ ഗാന്ധിയുടെ ഉപ്പു സത്യാഗ്രഹവും ശിപായി ലഹളയും തുടങ്ങി നൂറാണ്ടുകൾ നീണ്ട സമര മുറകൾ സമൂഹത്തിന്റെ പല കോണുകളിൽ നിന്ന് നേരിട്ട് കണ്ടും കേട്ടും വായിച്ചും മനസിലാക്കിയവരാണ് ഭാരതിയർ. ഗാന്ധിജിയെ പോലെയുള്ളവർ ഉപ്പു കൊണ്ട് സത്യാഗ്രഹം നടത്തിയ ഭാരതത്തിൽ അത് "ഉമ്മ" കൊണ്ടാണ് ഇന്ന് നടത്തുന്നത്.ഇന്ത്യയിൽ ആദ്യമായിട്ടാണ് ചുംബനത്തിനെ ഒരു സമരായുധം ആക്കി മാറ്റിയിരിക്കുന്നത്. അഭ്യസ്ഥ വിദ്യരുടെ    നാടായ നമ്മുടെ സ്വന്തം കേരളത്തിൽ നിന്ന് തന്നെയാണ് ഈ വിചിത്ര സമരത്തിന് തിരി കൊളുത്തിയിരിക്കുന്നത്. സാധാചാര വാദം ചമഞ്ഞ് സ്നേഹിക്കുന്ന പുതു തലമുറയെ കുറേ സങ്കടനകളിൽ പെട്ട ആളുകൾ കല്ലെറിയുന്നു എന്ന കാരണമാണ്  ഈ സദാചാര വാദികൾക്ക് എതിരെ ഇങ്ങനെയൊരു സമരമുറ പുറത്തെടുക്കാൻ പുതുതലമുറയെ പ്രേരിപിച്ചത് എന്നതാണ് വക്താകൾ പറയുന്നത്.സദാചാരവാദം  ചിലപോഴൊക്കെ അതിന്റെ പരിധി ലംഘിക്കുന്നു  എന്നത് സത്യമാണ് .എങ്കിലും അതിനെതിരെ  പുറത്തെടുക്കേണ്ടിയിരുന്ന പ്രഥമ സമരമുറ ഇത് തന്നെ ആയിരുന്നോ ? "ചുംബന സമരം" അതായിരുന്നോ ഇതിനു എതിരെ പ്രതികരിക്കെണ്ടിയിരുന്ന ആയുധം എന്നാണ് ഈ രണ്ടു കൂട്ടരിലും ഉൾപെടാത്തവരുടെ ചോദ്യം.ആ ചോദ്യത്തിന് മാത്രമല്ല അങ്ങനെ അനേകം ആളുകളുടെ ഉള്ളിൽ ഉയരുന്ന ചോദ്യങ്ങൾക്ക് ഉത്തരം ആരാഞ്ഞുകൊണ്ട് നമുക്ക് ചുംബനത്തിന്നെയും ചുംബന സമരത്തെയും കുറിച്ച് ചർച്ച ചെയാം.
വളർന്നു വരുന്ന സദാചാര വാദികളും അവരുടെ വകതിരിവില്ലാത്ത പ്രതികരണങ്ങളും ആണ് കേരളത്തിൽ നിന്ന് ഇങ്ങനെയൊരു സമരമുറ രൂപം കൊള്ളാൻ കാരണം എന്നാണ് സമരത്തിനെ അനുകൂലിക്കുന്നവർ വാദിക്കുന്നത്.ആദ്യം അവരുടെ ഭാഗത്ത് നിന്ന് തന്നെ ചിന്തിക്കാം,അവർ പറയുന്നതിൽ തെറ്റുണ്ടെന്നു വാദിക്കാനവില്ല.എന്തെന്നാൽ കേരള സമൂഹത്തിനു വളരെ നന്നായി അറിയാവുന്ന കാര്യമാണ് നിയമ വ്യവസ്ഥ കൈയിൽ എടുക്കുന്ന സദാചാര പോലീസും അവരുടെ ക്രൂരമായ പ്രവർത്തന രീതികളും.ഈ സദാചാര പോലീസിന്റെ മുൻപിൽ ഭാര്യയോ ഭർത്താവോ ഇല്ല...ആങ്ങളയോ പെങ്ങളോ ഇല്ല,അച്ഛനോ മകളോ ഇല്ല. മൗലികമായ  യാതൊരു ചിന്തയും തിരിച്ചറിവും ഇല്ലാതെ തന്നെയാണ് ഇവരിൽ ഭൂരിഭാഗം സദാചാര വാദികളും പ്രവർത്തിക്കുന്നതും  പ്രതികരിക്കുന്നതും. ഇതിനെതിരെ നടപടി സ്വീകരിക്കേണ്ടത് തീർച്ചയായും നമ്മുടെ സംസ്ഥാനത്തെ നിയമ പാലകർ തന്നെയാണ്. അവരുടെ പ്രവർത്തനങ്ങൾ കാര്യക്ഷമം ആവാണ്ട് ആവുംബോഴാണ് സദാചാര പോലീസ് ഉണ്ടാവുന്നതും അവരുടെ പ്രവർത്തനം അതിര് കടക്കുന്നതും അതിനെതിരെ ഇത്തരത്തിലുള്ള പ്രതിഷേധ സമരങ്ങൾ ഉണ്ടാവുന്നതും. കാര്യക്ഷമമായ രീതിയിൽ വകത്തിരിവോട്കൂടി നിയമപരിപാലനം നടത്തിയിരുന്നുവെങ്കിൽ ഇന്നത്തെ ഈ സാഹചര്യം ഒഴിവാക്കാൻ കഴിയുമായിരുന്നില്ലേ ? സദാചാര പോലീസിനെ നമുക്ക് പൂർണമായും തള്ളികളയാൻ സാധിക്കില്ല. കേരളത്തിൽ പിടിക്കപെടുന്ന പല സംഭവങ്ങളും സംശയപരമായ സാഹചര്യങ്ങളിൽ തന്നെയാണ്. എന്നാൽ ചില പ്രത്യേക സംഭവങ്ങൾ ന്യായീകരിക്കുവാൻ  കഴിയാത്ത വിധം നീച്ചമാകുന്നുമുണ്ട്. ഒരു പക്ഷെ ഈ സദാചാര പോലീസ് കേരള പോലീസ് ചെയ്യാൻ മറക്കുന്ന ഈ ജോലി എ എറ്റെടുത്തില്ലായിരുന്നുവെങ്കിൽ ഒരു പക്ഷെ പല സംഭവങ്ങളും പിടിക്കപ്പെട്ടെക്കാം. നിയന്ത്രണമില്ലാത്ത രീതിയിൽ പുതു തലമുറ അധപതിച്ചു പോകില്ലായിരുന്നു. ഭാരതത്തിന്റെ പലയിടങ്ങളിലും പൊതു നിരത്തുകളിലും അല്ലാതെയും നടക്കുന്ന അനാശാസ്യ സംഭവങ്ങൾ കേരളത്തിൽ ഇത്രയെങ്കിലും കുറഞ്ഞിരുന്നുവെങ്കിൽ അതിനു കാരണം ഈ സദാചാര പോലീസിൻമേലുള്ള ഭയം ഒന്നുകൊണ്ടു മാത്രമാണ് എന്ന് പറയാതെ വയ്യ. എത്രയൊക്കെ ന്യായീകരിച്ചാലും ചില സംഘടനകൾ സദാചാര വാദത്തിനെ മുതലെടുത്ത് ജാതിമതപരമയ വൈരാഗ്യങ്ങളും പ്രതികാരങ്ങളും തീർക്കുവാൻ ഉപയോഗിക്കുന്നുണ്ട് എന്നുള്ളത് ഒഴിവാക്കാൻ കഴിയാത്ത ഒരു ഘടകമാണ്.

                                നൂറ്റാണ്ടുകൾക്ക് മുൻപ് കേരളത്തിന്റെയും ഭാരതത്തിന്റെയും സംസ്കാരം ഇപ്പോഴത്തേത്  പോലെ ആയിരുന്നില്ലല്ലോ.അരയ്ക്കു മീതെ ശരീരം മറയ്ക്കാനുള്ള അനുവാദം ഉണ്ടായിരുന്നില്ല അന്നത്തെ താഴ്ന്ന ജാതികാർക്ക്. പ്രഭുകന്മാർക്ക് എന്തും ആവാമായിരുന്ന കാലഘട്ടം. ആ ദുരവസ്ഥയിൽ നിന്നും നമ്മുടെ സംസ്ക്കാരവും  സാമൂഹിക അരാജകത്വവും ഈ അളവിൽ മാറിയതിൽ യൂറോപ്പ്യൻ സംസ്കാരം തീര്ച്ചയായും നമ്മുടെ സംസ്കാരത്തെ വലിയൊരു തോതിൽ സ്വാധീനിച്ചിട്ടുണ്ട്.എന്നിരുന്നാലും സംസ്കാരവും രീതികളും അതതു നാട്ടിലെ സാഹചര്യങ്ങളും മനുഷ്യരുടെ ഇടപെടലിനെയും കാലാവസ്ഥയെയും എല്ലാം ബന്ധപെട്ടതാണ്. അതുകൊണ്ട് തന്നെ ഒരു സംസ്കാരത്തിലെ ഏടുകൾ കടം കൊള്ളുമ്പോൾ നമ്മുക്ക് ഗുണം ചെയ്യുന്നവയും നമ്മുടെ നാടിനും കാലാവസ്ഥയ്ക്കും,മനുഷ്യരുടെ മാനസികാവസ്‌ഥക്കും യോജികുന്നവയാണോ എന്ന് ചിന്തിക്കേണ്ടത് ആവശ്യമാണ്.
യൂറോപ്പ്യൻ സംസ്കാരത്തിനെ പൂർണമായും ആകർഷിച്ചു അനുകരിക്കുകയും അതിന് പൂർണമായും സ്വതന്ത്രത അനുവദിക്കുകയും ചെയ്താൽ തീർച്ചയായും കേരളത്തിൽ സാമൂഹിക അവസ്ഥ വളരെ ശോച്ചനീയമായി തീരും  എന്നതിൽ യാതൊരു സംശയവുമില്ല. കാരണം യൂറോപ്യരുടെ മാനസികാവസ്ഥയിൽ ചിന്തിക്കുവാനും പ്രവർത്തികുവാനും കെൽപ്പുള്ള പാരമ്പര്യം അല്ല കേരളത്തിന്റേത്.മലയാളി വളർന്ന് വന്ന സംസ്കാരവും സാഹചര്യവും അതല്ല. അതുകൊണ്ട് തന്നെ സമൂഹത്തിനോട് നമുക്കുള്ള കടമയാണ് നാം ഇവിടെ കാണിക്കേണ്ടത്. നമ്മുടെ നാടിന്റെ സംസ്കാരത്തിന് ഒരു യൂറോപ്പ്യൻ ഛായമാത്രം കൊടുക്കുക.യൂറോപ്പ്യൻ സംസ്കാരത്തിന്റെ നല്ല വശങ്ങൾ സ്വീകരികുക. അവരുടെ എത്രയോ ഗുണങ്ങൾ ഉണ്ട് നമുക്ക് അനുകരിക്കാൻ. അല്ലാതെ ഈ പതിനെട്ടാംമുറ ആയിരുന്നോ തുടക്കത്തിൽ തന്നെ പുറത്തു എടുക്കേണ്ടിയിരിക്കുന്നു? ആദ്യം പ്രതികരിക്കേണ്ടത്  ഇങ്ങനെ തന്നെ ആയിരുന്നോ ?? ചിന്തിച്ചു നോക്കുക...

സ്ത്രീകളെ ദൈവമായി കണ്ട നാടിനു ഇന്ന് എന്ത് സംഭവിച്ചു ??

സ്ത്രീകളെ ദൈവമായി കണ്ട നാടിനു ഇന്ന് എന്ത് സംഭവിച്ചു ??






സാംസ്കാരികമായും  സാമ്പത്തികമായും ഭൂമിശാസ്ത്രപരമായും ലോകത്തിന്റെ നെറുകയിൽ വിളങ്ങിയിരിക്കുന്ന നാടാണ് ഭാരതം. സ്ത്രീയെ വിദ്യ ആയും, ധനം ആയും, ശക്തി ആയും പല ദൈവിക സങ്കല്പങ്ങളിൽ ആരാധികുകയും ഉത്സവങ്ങൾ കൊണ്ടാടുകയും ചെയ്തിരുന്ന നാട്.ലോക രാഷ്ട്രങ്ങളിൽ തന്നെ സ്ത്രീകളെ ഇത്രയേറെ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്തു പോന്നിരുന്ന  മറ്റൊരു നാടുമുണ്ടാവുകയില്ല.   "ഭാരത സ്ത്രീ തൻ ഭാവ ശുദ്ധി " എന്ന് കവികൾ അവളെക്കുറിച്ച് വാഴ്ത്തി പാടിയിരുന്നു.അങ്ങനെ സ്ത്രീകളെ അമ്മ ആയും ദേവി ആയും വാഴ്ത്തി പാടിയ ഭാരതത്തിനു ഇന്ന് എന്താണ് സംഭവിച്ചത്??അവൾ ഇന്നിവിടെ സുരക്ഷിതയാണോ ? പകൽ വെളിച്ചത്തിൽ പോലും പുറത്തിറങ്ങാൻ കഴിയാതെ വീട്ടിലെ ഇരുട്ട് മൂടിയ മുറിക്കുളിൽ അവളിന്ന് ഭയന്ന് വിറച്ചിരിക്കുകയാണ്.ആരാണ് ഈ അവസ്ഥക്ക് കാരണക്കാർ ? പുരുഷന്മാരോ ? അതോ സ്ത്രീകൾ തന്നെയോ ?? എങ്ങനെയാണു ഭാരത സംസ്കാരം ഇത്രയേറെ അധപതിച്ചത്? ഇതിനു ഒരു പോംവഴി ഇല്ലേ? ചർച്ച ചെയ്യേണ്ടിയിരിക്കുന്നു.

ഭാരതത്തിന്റെ ചരിത്ര പുസ്തക താളുകൾ പരിശോധിച്ചാൽ നമുക്ക് മനസിലാക്കുവാൻ കഴിയുന്നത്  എന്തെന്നാൽ സ്ത്രീകൾക്ക് പുരുഷനോളം തന്നെ പ്രാധാന്യം അന്നത്തെ കുടുംബത്തിലും സമൂഹത്തിലും ലഭിച്ചിരുന്നു എന്നതാണ്.ധീര വനിതകളായ ഝാൻസി റാണി,ചന്ദ് ബീവി, ജിജ ഭായ് , നൂർജഹാൻ. ലോകശ്രദ്ധ  നേടിയിട്ടുള്ള  എഴുത്തുകാരികളായ റാണി ജനാ ഭായ്,അക്ക മഹാദേവി,സ്വാതന്ത്ര്യ സമര കാലത്ത് ബ്രിട്ടിഷ്  പടകളോട് ചെറുത്തു നിന്നിരുന്ന സമര സേനാനികളായ ഭികാജി, ഡോക്ടർ ആനീ ബസന്റ് , വിജയലക്ഷ്മി പണ്ഡിറ്റ്‌, സുചേതാ കൃപാലിനി, കസ്തുർബ ഗാന്ധി എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത വിധം മഹത് വനിതകൾക്ക് ജന്മം നല്കിയ നാടാണ് ഭാരതം. അടിച്ചമർത്തപെട്ടിരുന്നുവെങ്കിൽ ഇവർക്കൊന്നും ഇത്ര പ്രശസ്തിയാർജിക്കാൻ സാധിക്കുമായിരുന്നില്ല. വർത്തമാനകാലത്തും സ്ത്രീ ഉയർച്ചക്ക് യാതൊരു കുറവും സംഭവിച്ചതായി കാണുവാൻ സാധിച്ചിട്ടില്ല. പ്രഥമ വനിതയായും പ്രധാന  മന്ത്രി ആയും രാഷ്ട്രം ഭരിക്കുന്ന പാർട്ടിയുടെ മുഖ്യ പ്രവർത്തകയായും എല്ലാം സ്ത്രീകള് വിളങ്ങിയിടുണ്ട്. സ്ത്രീകൾക്ക് മുൻ‌തൂക്കം ലഭിക്കാത്തതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന വാദം നിഷേധാത്മകമാണ്‌. സ്ത്രീകൾക്കെതിരെയുള്ള  പീഡനങ്ങൾ എല്ലാ കാലയിളവുകളിലും ഒരുപോലെ തന്നെ ആയിരിക്കുന്നു.2012 ഡിസംബർ 12നു അർദ്ധരാത്രി ദില്ലി പട്ടണത്തിൽ നിർഭയ എന്ന 23കാരിയെ അതി ക്രൂരമായി ബലാൽസംഗം ചെയ്തു കൊലപെടുത്തിയ സംഭവം ലോക ജനതയെ തന്നെ ഞെട്ടിച്ചതാണ്. ജനങ്ങൾ അത് ഏറ്റ് എടുത്തതോടുകൂടി ഭാരതം ഒട്ടാകെ സ്ത്രീ പീഡനങ്ങൾക്ക് എതിരെയുള്ള പ്രതിഷേധ സ്വരങ്ങൾ അലയടിച്ചു.എന്നാൽ ഈ സംഭവത്തിന്‌ ഏകദേശം ഒരു വർഷത്തിനു  മുന്പ്   2011  ഫെബ്രുവരി 6നു തൃശൂർ വെച്ച് സൗമ്യ എന്ന പെണ്‍കുട്ടിയെ  ഓടികൊണ്ടിരുന്ന ട്രെയിനിൽ നിന്ന് തള്ളിയിട്ട് ബലാൽസംഗം ചെയ്ത് തലക്ക് അടിച്ചു കൊന്ന സംഭവം കേവലം ചാനലിലെ ചർച്ചകളിലും  തൃശൂർ ജില്ലയിലെ ഒരു ഹർത്താലിലും ഒതുങ്ങി കൂടിയതാണ്. ദില്ലിയിലെ സംഭവം അർദ്ധരാത്രിയിൽ ആണെങ്കിൽ തൃശ്ശൂരിൽ നടന്നത് ജീവിതമാർഗത്തിനായി ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവേയാണ് അതിക്രൂരമായി കൊലപെടുത്തിയത്. പ്രതികരിക്കുവാനുള്ള  ശേഷി നഷ്ടപെട്ട ഈ സമൂഹത്തിൽ ഇങ്ങനെയൊക്കെ സംഭവിക്കുനതിൽ എന്താണ് അത്ഭുതം.

ഭാരതത്തിന്റെ ഒരുഭാഗം ലോകത്തിന്റെ നെറുകയിലേക്ക് ഉയർന്നുകൊണ്ടിരിക്കുന്നു. വ്യാവസായികമായും, സൈനികമായും, സാമ്പത്തികമായും ഭാരതം ഇന്ന് ലോക രാഷ്ട്രങ്ങളെ അസൂയപെടുത്തും വിധം വേഗതയിൽ കുതിക്കുകയാണ്.എന്നാൽ മറ്റൊരു ഭാഗം അതെ  വേഗതയിൽ താഴേക്ക് കൂപ്പു കുത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. സാംസ്കാരികമായും, മനുഷ്യാവകാശപരമായും ലോക രാഷ്ട്രങ്ങളുടെ ചർച്ചകളിൽ പരിഹസിക്കപെടുകയാണ് ഭാരതം. ഇന്ന്  ലോകത്തിൽ സ്ത്രീ  സുരക്ഷ എറ്റവും കുറഞ്ഞ രാജ്യങ്ങളിൽ ഭാരതം നാലാം സ്ഥാനത്താണ്. ജി20 രാജ്യങ്ങളുടെ പട്ടികയിൽ ആകുമ്പോൾ ഭാരതത്തിനു മുകളിൽ മറ്റൊരു രാജ്യവുമില്ല. 10 മാസം ചുമന്നു കൊണ്ട് നടന്ന് ജന്മം നല്കുന്നത് പെണ്‍കുഞ്ഞിനാണെങ്കിൽ ആ കുരുന്നു ജീവനെ അവിടെ വെച്ച് തന്നെ കൊന്നു കളയുനതാണ് നല്ലതെന്ന് അമ്മമാരെ ചിന്തിപിക്കുന്ന ഒരു കാലത്തിലേക്ക് അധികനാൾ ഉണ്ടാവില്ല എന്ന് വേണം പറയാൻ. അങ്ങനെ ഒരു അവസ്ഥയിലേക്കാണ് ഭാരത സംസ്കാരം ഊളിയിട്ടു പോയ്കൊണ്ടിരികുനത്. ആരാണ് ഈ അവസ്ഥക്ക് കാരണക്കാർ?? എങ്ങനെയാണു ഭാരതത്തിൽ ഇങ്ങനെയൊക്കെ കറുത്ത കാലം വന്നു പിണഞ്ഞത്? ഒരു ഭാഗം വാദിക്കുന്നത്,  പാശ്ചാത്യ സംസ്കാരത്തിലേയ്ക്കുള്ള സ്ത്രീപുരുഷ സഞ്ചാരത്തിന്റെ  വേഗതയിലുണ്ടായ വ്യത്യാസങ്ങളാണ് ഈ അവസ്ഥക്ക് കാരണം എന്നാണ്. വേഷ ധാരണങ്ങളിലും, ജീവിത രീതികളിലും സ്ത്രീകൾക്കുണ്ടായ പാശ്ചാത്യ സംസ്കാര സ്വാധീനം, പുരുഷന്മാർക്കുണ്ടായ സ്വാധീനത്തെക്കാൾ കൂടുതൽ  വേഗത്തിൽ ആയിപോയി എന്നതാണ്.  വേഷവിധാനങ്ങളിലും, ജീവിത രീതിയിലും മാത്രമാണ് പാശ്ചാത്യ സംസ്കാരത്തിലേയ്ക്കു  ഭാരതീയർ  കൂടുമാറിയിട്ടുള്ളത്.മാനസികമായി അത്രവേഗം മാറാൻ സാധികാതെ പോയതാണ് ഈ സംഭവങ്ങൾക്കൊക്കെ കാരണം എന്നാണ് ഈ ഭാഗത്തിന്റെ വാദം. എന്നാൽ മറ്റൊരു ഭാഗം വാദിക്കുനതു എന്തെന്നാൽ സ്ത്രീകൾ അബലകൾ ആണെന്നും അവർക്ക് ചെറുത്തു നില്കുവാന്നുള്ള കഴിവില്ലെന്നും അത് മൂലം പുരുഷന്മാർ ഈ ബലഹീനത നീചമായി ചൂഷണം ചെയുകയാണ് ചെയുന്നത് എന്നുമാണ്.സ്ത്രീകൾ ഒന്നടങ്കം ഉത്തരവാദികൾ അല്ലെങ്കിലും  ചിലരൊക്കെ സമൂഹത്തിൽ സ്ത്രീകൾക്കുണ്ടായിരുന്ന  ആദരവും വിലയും കളഞ്ഞുകുളിക്കും വിധമാണ് പെരുമാറുന്നതെന്നും ബഹുമാനം ലഭികണമെങ്കിൽ നാം ആ രീതിയിൽ പെരുമാറേണ്ടത് ആവശ്യമാണ് എന്നുമാണ് സ്ത്രീകളിൽത്തന്നെ ഒരു ഭാഗത്തിന്റെ വാദം.

ഇങ്ങനെ പരസ്പരം കുറ്റപെടുതിയിട്ടോ ഒഴിഞ്ഞുമാറിയിട്ടോ യാതൊരു പരിഹാരവും ഇവിടെ ഉരുത്തിരിയാൻ പോകുന്നില്ല എന്നതാണ് നാം മനസിലകേണ്ട ഒരു സത്യാവസ്ഥ.മനുഷ്യരിൽ സംസകാരത്തിന്റെ,പരസ്പര ബഹുമാനത്തിന്റെ വിത്ത് മുളപിക്കുവാൻ എന്താണ് മാർഗം എന്നാണ് നാം ചർച്ച ചെയേണ്ടത്.സമൂഹത്തിൽ നടന്നുവരുന്ന ഈ അധമ പ്രവർത്തികൾ തടയണമെങ്കിൽ  ഇരു കൂട്ടരും ഒരുപോലെ തന്നെ മനസർപിച്ചു പ്രവർത്തികെണ്ടിയിരിക്കുന്നു. സ്ത്രീ സുരക്ഷ ഉയർത്തികൊണ്ടു വരാനുള്ള ഒരു ആരോഗ്യപരമായ ചർച്ചയ്ക്ക് ഈ കുറിപ് ഒരു തുടക്കം  മാത്രം ആകട്ടെ.

ആധുനിക കേരള വാസ്തു ഒരു ചരിത്ര യാത്ര

 ആധുനിക കേരള വാസ്തു    ഒരു ചരിത്ര യാത്ര 



പൗരാണിക ഭാരതീയ വാസ്തു കല എന്നത് പ്രധാനമായും രണ്ടു ഗോത്ര സംസ്കാരത്തിനെ ബന്ധപ്പെട്ടിരിക്കുന്നു .
ആര്യൻ സംസ്കാരത്തിന്റെ സംഭാവനയായ ഉത്തരേന്ത്യൻ വാസ്തുവും ദ്രാവിഡ സംസ്കാരത്തിൽ നിന്നും രൂപംകൊണ്ട ദക്ഷിണേന്ത്യൻ വാസ്തു ശൈലിയും .
രണ്ടു സംസ്കാരങ്ങളും കറുപ്പും വെളുപ്പും പോലെ വെത്യസ്തങ്ങളാണ് .
എങ്കിൽ തന്നെയും കാലാകാലങ്ങളിൽ ഉണ്ടായി വന്ന ബന്ധങ്ങളുടെയും വ്യപാരങ്ങളുടെയും ഭാഗമായി പല മേഖലകളിലും പരസ്പര കൈമാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് .
അതിൽ സുപ്രധാനമായ ഒന്നാണ് വാസ്തു കലാ ശിലയിൽ സംഭവിച്ച സമാനതകളും വെത്യാസങ്ങളും .
എന്നിരുന്നാലും ഉത്തരേന്ത്യൻ വസ്തു ശൈലിയിൽ ആര്യ സംസ്കാരത്തിന്റെയും
ദക്ഷിണേന്ത്യൻ വാസ്തു ശൈലിയിൽ ദ്രാവിഡ സംസ്കാരത്തിന്റെയും വ്യക്തമായ പ്രതിഫലനങ്ങൾ നമുക്ക് കാണുവാൻ സാധിക്കും .


                      ക്രിസ്തു വർഷാരംഭത്തിനു ഏകദേശം 3000 വർഷങ്ങൾക്കു മുൻപാണ് ആര്യന്മാർ കിഷക്കാൻ യുറോപ്പ് പേർഷ്യ ദക്ഷിണ റഷ്യ എന്നിവിടങ്ങളില നിന്നും ഭാരതത്തിലേക്ക് ചേക്കേറിയത് .
എന്നാൽ അതിനു ഏകദേശം 45000 വർഷങ്ങൾക്കു മുൻപേ ഉത്തരേന്ത്യയിൽ ആഫ്രിക്കയിൽ നിന്നും കുടിയേറിയവർ ആയിരുന്നു ദ്രാവിഡർ എന്നാണ് ചരിത്രത്തിലെ ചില താളുകൾ സൂചിപ്പിക്കുന്നത് .
അറേബ്യൻ നാടുകളുടെ ദക്ഷിണ മേഖലയില കൂടിയാണ് ദ്രാവിഡർ ഭാരതത്തിൽ എത്തിയത് എന്നാണു കരുതപ്പെടുന്നത്‌ .
സമധാന പ്രിയരായിരുന്ന കർഷക സമൂഹായിരുന്നു ദ്രാവിഡർ എന്നാണു ചരിത്രം തെളിയിക്കുന്നത് .
എന്നാൽ യുറോപ്പിൽ നിന്നും മറ്റും എത്തിയ ആര്യന്മാർ അങ്ങനെ ആയിരുന്നില്ല അവർ ദ്രാവിഡരെ ദക്ഷിണ ഇന്ത്യയിലേക്ക്‌ തുരത്തി ഓടിച്ചു .
ആര്യരുടെ ആഗമനത്തിനു ശേഷമാണു സിന്ധു നദീ തട സംസ്കാരത്തിന് ജന്മം ലഭിച്ചത് എന്ന് ചര്ത്രം കുറിക്കുന്നു .
പിന്നീട് ഉണ്ടായ സാംസ്‌കാരിക വിപ്ളവം തീർച്ചയായും ഇരു ഗോത്രതിന്റെയും മിശ്രിതം തന്നെയായിരുന്നു .
ഇരു ഗോത്രങ്ങളുടെയും സ്വധീനതിലായ ഭാരതത്തിന്റെ വാസ്തു കാലഘട്ടങ്ങളെ 6 രീതിയിൽ തരം തിരിക്കനാകും .
1. ഇന്ഡസ് വാലി സിവിലൈസേഷൻ കാലഘട്ടം (2700bc -1700bc)
2.മഹാജനപഥ കാലഘട്ടം (1500bc-200ad)
3. മദ്ധ്യ ഭാരതീയ കാലഘട്ടം (200ad-1200ad)
4.മുഗൾ സാമ്രാജ്യ കാലഘട്ടം (1500ad-1857ad)
5.കൊളോണിയൽ കാലഘട്ടം (1500ad-1947ad)
6. സ്വതന്ത്ര ഭാരത കാലഘട്ടം (1947- പ്രെസെന്റ്)

ഇന്ഡസ് വാലി സിവിലൈസേഷൻ അഥവാ സിന്ധു നദീതട സംസ്കാര കാലഘട്ടങ്ങളിൽ മുതൽ തന്നെ വളരെ വിവേകപരവും ആസൂത്രണപരവുമായ പദ്ധതികളും നിർമ്മാണപ്രക്രിയകളും നടന്നിരുന്നതായി നമുക്ക് അറിയാവുന്നതാണ് .
 1260000 ചതുരശ്ര കി മി ചുറ്റളവിലാണ് സിന്ധൂനദീതട സംസ്കാരം പടർന്നു പന്തലിച്ചു നിന്നിരുന്നത്  .
ഇപ്പോഴുള്ള പാകിസ്താൻ മേഘലയിലാണ് ഇതിന്റെ ഉത്ഭവം .ഹാരപ്പ , മോഹന ജോ ദാരോ ,കാളിബംഗ ,ധോളവീര എന്നിവ ഈ കാലഘട്ടങ്ങളിലെ സുപ്രധാന വാസകേന്ദ്രങ്ങൾ ആയിരുന്നു .
ഈ നഗരങ്ങളുടെ അവശിഷ്ടങ്ങൾ പരിശോധിച്ചാൽ നമുക്ക് അവയുടെ ആസൂത്രണ മികവു കാണുവാൻ സാധിക്കും .
കിണറുകളും ,ഓടകളും ,കുളിമുറികളും ,ശൌചാലയങ്ങളും എന്ന് വേണ്ട ഒരു സമൂഹത്തിനു അത്യന്താപേക്ഷിതമായ അനവധി സൗകര്യങ്ങൾ അവിടെയുണ്ടായിരുന്നു എന്നത് നമ്മെ അത്ഭുതപ്പെടുതിയെക്കാം.
പിന്നീടുള്ള കാലങ്ങളിൽ ഈ സൗകര്യങ്ങൾ കൂടിയതല്ലാതെ കുറഞ്ഞു കാണാൻ സാധിക്കില്ല .


1500bc മുതൽ 200ad വരെയുള്ള കാലമാണ് മഹാജനപഥ യുഗം എന്ന് അറിയപ്പെടുന്നത് .
ഈ കാലഘട്ടങ്ങളിലാണ് ക്ഷേത്രങ്ങളും ഗുഹാ മന്ദിരങ്ങളും ബുദ്ധമത വസ്തുകലകളും ഉടലെടുത്തത് .
സ്തൂപങ്ങളും വിഹാരങ്ങളും ഉള്ള ക്ഷേത്രങ്ങളും നിർമ്മിച്ചത് ഈ കാലത്താണ് .
പടികൾ ഉള്ള കുളങ്ങളും കിണറുകളും നിർമ്മിച്ചു .
മഹാജനപഥത്തിന്റ അവസാന കാലഘട്ടത്താണ് ശ്രദ്ധിക്കപ്പെടുന്ന മാറ്റങ്ങൾ കൈവന്നത് .
ഗുഹാക്ഷേത്രങ്ങലായ അജന്ത എല്ലോറ നിർമ്മിക്കപ്പെട്ടു .
ഈ കാലത്തേ ചക്രവര്ത്തി ആയിരുന്ന അശോക ചക്രവർത്തി തന്റെ പ്രജകൾക്കായി ആശുപത്രികളും അത് പോലെ മൃഗങ്ങൾക്കുള്ള ആശുപത്രികളും നിർമ്മിച്ചു .
ബുദ്ധമത വിദ്യാലയങ്ങളും അദ്ധേഹത്തിന്റെ സംഭാവനയാണ്‌ .



               മദ്ധ്യ ഭാരതീയ കാലഘട്ടങ്ങൾ എന്ന് വിശേഷിപ്പിക്കുന്നത് 200ad മുതൽ 1500ad വരെയുള്ള കാലതിനെയാണ് .
ഈ കാലഘട്ടങ്ങളിൽ രൂപം കൊണ്ടത്‌ ഭാരതത്തിന്റെ പ്രാചീന കലാ സ്വത്തായ ക്ഷേത്ര ശില്പ്പ കലകളാണ് .
ഇത്രയേറെ സാങ്കേതിക വിദ്യകളുള്ള ഈ കാലത്തിൽ പോലും നിർമ്മിക്കാനാവാത്ത അത്ര ആകർഷണീയം ആയതും അമ്പരപ്പിക്കുന്ന തരത്തിലുള്ള
സർഗ്ഗാത്മകവുമായ കൊതുപനികലോടെയും അസൂത്രതയോടും കൂടിയുള്ള സമുച്ചയങ്ങലാണ് ഈ കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ടിട്ടുള്ളത് .
കൊണാർക്ക്‌ സൂര്യക്ഷേത്രം , ഘജുരാഹോ ക്ഷേത്ര ശ്രുംഘലകൾ ,ബേലൂർ ,ഹോയസല ,സോമാനധപുരം ,തഞ്ചാവൂർ എന്നിവിടങ്ങളിലുള്ള ക്ഷേത്രങ്ങൾ അതിനു ഉത്തമ ഉദാഹരണങ്ങളാണ് .
ദ്രാവിഡ വാസ്തു കലയുടെ ഏറ്റവും ശ്രേഷ്ടമായ ഏടുകൾ ആയിരുന്നു  ഈ കാലയളവിൽ നിർമ്മിക്കപ്പെട്ടത് .
സർവകലാശാലകളും ദക്ഷിണേന്ത്യയിലെ അതിശയിപ്പിക്കുന്ന ക്ഷേത്ര മന്ദിരങ്ങളും ഈ കാലത്തെ ദ്രാവിഡ സംസ്കാരത്തിന്റെയും സർഗാത്മകതയുടെയും ഉത്തമ ഉദാഹരണങ്ങളാണ് .
ചതുര ആകൃതിയിൽ ഉള്ള മതിൽക്കെട്ടും അവയുടെ മദ്ധ്യഭാഗത്തായി നിലകൊള്ളുന്ന ഗോപുരങ്ങളും പടിവാതിലുകളും
ഉൾവശത്തുള്ള തൂണുകളിൽ താങ്ങി നില്ക്കുന്ന മണ്ഡപങ്ങളും , പടിപ്പുരകളും ,വരാന്തകളും ,നാല് വശങ്ങളിലേക്ക് ചരിഞ്ഞു നില്ക്കുന്ന മേൽക്കൂരകളും എല്ലാം ദ്രാവിഡ വസ്തു കലയുടെ പ്രത്യേകതകൾ ആണ് .
ചില സമാനതകൾ ഒഴിച്ചാൽ ദക്ഷിണേന്ത്യൻ വസ്തു ശൈലിയിൽ നിന്ന് അല്പ്പം വെത്യാസമുള്ളതാണ് കേരളീയ വാസ്തു .
എന്തുകൊണ്ടെന്നാൽ മറ്റുള്ള പ്രവിശ്യകളിൽ കൊത്തുപണികളും മറ്റും ചെയ്തിരുന്നത് കല്ലിലും പാറകളിലും ആയിരുന്നെങ്കിൽ കേരളത്തില അത് വൃക്ഷത്തിന്റെ തടികളിൽ ആയിരുന്നു .
മാത്രമല്ല പണ്ടുകാലം മുതൽക്കേ ക്ഷേത്രങ്ങളുടെയും ഗൃഹങ്ങളുടെയും മറ്റും നിർമ്മാണ ശൈലികളിലും ആസൂത്രനങ്ങളിലും കേരള വസ്തു വേറിട്ട്‌ നില്ല്കുന്നതായി നമുക്ക് കാണുവാൻ സാധിക്കും .
മറ്റു ദ്രാവിഡ മേഘലകളിൽ കല്ലും മണ്ണും പാറകളും കെട്ടിട നിർമ്മാണത്തിന് ഉപയോഗിക്കുമ്പോൾ ,
കേരളത്തില ക്ഷേത്രങ്ങളിലും കെട്ടിടങ്ങളിലും ഓടുകളും ഓലകളും വച്ച് മേഞ്ഞ മേൽക്കൂരകളും തേക്കിലും വീട്ടിയിലും പാകിയ തറകളും കൊത്തുപണികളും ആയിരുന്നു കാണാൻ കഴിഞ്ഞിരുന്നത് .
തന്ത്ര സമുച്ചയ ,തച്ചു ശാസ്ത്ര ,മനുഷ്യാലയ ചന്ദ്രിക ,ശില്പ രത്ന എന്നിവയായിരുന്നു കേരളീയ വസ്തു ശൈലിയിൽ ഉപയോഗിച്ചിരുന്ന പ്രധാന വസ്തു ശാസ്ത്രങ്ങൾ .
ഇവയുടെയെല്ലാം സ്വാധീനം പുരാതന കേരളത്തില നിർമ്മിക്കപ്പെട്ടിട്ടുള്ള സമുച്ചയങ്ങളിൽ വ്യക്തമായി പ്രതിഫലിച്ചു കാണാവുന്നതാണ് .



   
                        1500ad മുതൽ 1857ad വരെയാണ് മുഗൾ സാമ്രാജ്യ കാലഘട്ടം എന്ന് വിശേഷിപ്പിക്കുന്നത് .
ഏകദേശം ഈ സമയത്ത് തന്നെയാണ് ബ്രിട്ടീഷ്‌ കൊളോണിയലിസത്തിന്റെ കാലഘട്ടവും ഉണ്ടായിരുന്നത് 1500ad മുതൽ 1947ad വരെ .
ഈ കാലയളവിൽ കേരളത്തിന്റെ കാലവസ്ഥയുടെയും ചൈന ,പേർഷ്യ , യൂറോപ്പ് എന്നിവരുമായുള്ള  ദീർഘ കാലത്തെ വ്യാപാര വ്യവസായത്തിന്റെയും ഫലമായി
അവിടങ്ങളിലുള്ള വാസ്തു ശൈലികളുടെയും പ്രത്യക്ഷമായ സ്വാധീനം കാണുവാൻ സാധിക്കും .
ബുദ്ധമത രാജ്യങ്ങളായ  ചൈന , ജപ്പാൻ , തായ്ലന്റ് , ഇന്തോനേഷ്യ മുതലായ രാജ്യങ്ങളിലെയും കേരളത്തിലെയും ക്ഷേത്ര മന്ദിരങ്ങൾ തമ്മിൽ പ്രകടമായ സാമ്യം നമുക്ക് കാണുവാൻ സാധിക്കും .
ചരിത്രങ്ങളിൽ പറയുന്നത് ദ്രാവിഡർ ആദ്യ കാലങ്ങളിൽ പണി കഴിപ്പിച്ചിട്ടുള്ള ക്ഷേത്രങ്ങളുടെയും കേരളത്തിലെ ക്ഷേത്രങ്ങളുടെയും മന്ദിരങ്ങൾ സാമ്യമുള്ളവയാണ്  എന്നാണ് .
ഹിമാലയങ്ങളിൽ നിലനിന്നിരുന്ന അത്തരം മന്ദിരങ്ങൾ കാലാവസ്ഥ വെതിയാനങ്ങളിലും യുദ്ധകാലഘട്ടങ്ങളിലും നാമാവശേഷമായി പോയിരിക്കാം .
ആ ശൈലിയാകാം ബുദ്ധമതത്തിന്റെ കൂടെ നാട് കടന്നു മറ്റു ബുദ്ധമത രാഷ്ട്രങ്ങളിൽ എത്തിച്ചേർന്നത് .
ദ്രാവിഡ വാസ്തു ശാസ്ത്രത്തിൽ ഉറച്ചു വിശ്വസിച്ചിരുന്ന കേരളീയർ പില്ക്കാലത്ത് നിർമ്മിച്ചതും അത്തരം രീതിയിൽ ഉള്ളവ ആയിരുന്നത് കൊണ്ടാകാം ഈ സാമ്യം കാണാൻ കഴിയുന്നത്‌ .
കൊളോണിയലിസം കഴിഞ്ഞുള്ള കാലങ്ങളിൽ ഇന്ത്യ ഒട്ടാകെയുള്ള മേഘലകളിൽ കണ്ടത് സംസ്കാരത്തിലും , സൗകര്യ ക്രമീകരണത്തിലും ,ജീവിത ശൈലികളിലും ,ഭക്ഷണ ക്രമങ്ങളിലും പാശ്ചാത്യ സംസ്കാരത്തിന്റെ കടന്നുകയറ്റമാണ് .
ഇങ്ങനെ സകല മേഘലകളിലും ഉണ്ടായ പാശ്ചാത്യ വൽക്കരണം വാസ്തു ശൈലിയിലും വാസ്തുവിനെ കുറിച്ചുള്ള കേരളീയരുടെ ചിന്തകളിലും സ്വാധീനം ചെലുത്തി .
പണ്ടൊക്കെ ഏക്കറുകൾ കണക്കിന് ഉള്ള സ്ഥലത്ത് വീട് വച്ച് താമസിച്ചിരുന്നവർ അതിലും കൂടുതൽ സൗകര്യങ്ങളോടെ മിതാമയ സ്ഥലപരിമിതിയിൽ ഭവനങ്ങൾ നിർമ്മിക്കാൻ തുടങ്ങി .
കീട്ടിടങ്ങളിൽ നിന്നും ദൂരെ മാറി നില കൊണ്ടിരുന്ന ശൌചാലയങ്ങൾ 90 കാലഘട്ടങ്ങൾ ആയപ്പോളേക്കും സൗകര്യത്തിനു വേണ്ടി വീടിനു ചേർന്ന് പണികഴിപ്പിക്കാൻ തുടങ്ങി .
2000 കാലഘട്ടങ്ങളിൽ അവ വീടിനുള്ളിലേക്ക് പ്രവേശിച്ചു .
കല്ലും മണ്ണും സിമന്റും വച്ചുള്ള ഗൃഹ നിർമ്മാണം വന്നതോടെ തടിപ്പണികളുടെ തോത് കുറയുകയും മരങ്ങള വെട്ടിമുറിക്കുന്നത് കുറയുകയും ചെയ്തു എന്നത് സന്തോഷ ദായകമാണ് .
പത്തൊൻപതാം നൂട്ട്ടണ്ടിനു ശേഷം നാം കണ്ടത് വാസ്തു ശൈലിയിൽ പാശ്ചാത്യ സംസ്കാരത്തിന്റെ ശക്തമായ അധിനിവേശമായിരുന്നു .
കുളങ്ങൾ , കളിക്കുവാനുള്ള മൈതാനങ്ങൾ ,എന്ന് വേണ്ട ആശുപത്രിയും, ചന്തയും വിദ്യാലയങ്ങളും ഉൾപ്പടെ ഒരു മനുഷ്യ സമൂഹത്തിനു ആവശ്യമായ എല്ലാ ഘടകങ്ങളും ഉള്ള ഫ്ളാറ്റുകൾ ആണ് .
കൂടുതൽ സൗകര്യങ്ങൾ തേടിയുള്ള മനുഷ്യന്റെ യാത്രയിൽ, മിതമായ സ്ഥലപരിമിതിയിൽ കഴിയാവുന്നത്ര താമസ സൗകര്യങ്ങൾ എന്നാ നഗര വാസ്തുശാസ്ത്രം ,
അത് തീർച്ചയായും പൂർണ്ണമായി പാശ്ചാത്യ രാജ്യങ്ങളിലെ ആധുനിക വാസ്തു ശാസ്ത്രത്തിൽ നിന്നും കടം കൊണ്ടവയാണ് എന്നതിൽ സംശയമില്ല . പക്ഷെ സ്വതന്ത്രമായി ഭവനങ്ങൾ നിർമ്മിക്കുന്നവരും ധാരാളമായി ഉണ്ട് നഗരങ്ങളിൽ.
തച്ചു ശാസ്ത്രവും വാസ്തുശാസ്ത്രവും എല്ലാം കൃത്യമായി നോക്കി പുരാതന ശൈലിയിലുള്ള പടിപ്പുരകളും ,പൂമുഖവും ,വരാന്തയും ,ചാരുപടികളും ,നടുമുറ്റവും ,നാലുകെട്ടും ,പൂജ മുറിയും മട്ടുപ്പാവും
എല്ലാം ഉള്ക്കൊല്ലിച്ചു ആധുനിക സൗകര്യങ്ങളുടെയും അസംസ്കൃത വസ്തുക്കളുടെയും കൂട്ടുപിടിച്ച് ഭവനനിർമ്മാണം പൂർത്തിയാക്കുന്നത് അടുത്തിടെയായി പ്രശസ്തിയാർജ്ജിക്കുന്ന ഒരു രീതിയാണ് .
അക്ഷരാർഥത്തിൽ ഒരു പ്രാശ്ചാത്യ - ദ്രാവിഡ മിശ്രിതമായ വാസ്തു ശൈലി . അതിൽ നിർമ്മാതാക്കൾ വിജയിക്കുകയും അവർ അതിൽ പൂർണ്ണ സംത്രുപ്തരുമാണ് .
എങ്കിലും പഴയ കാലഘട്ടങ്ങളിൽ കൊത്തുപണികളിലും ആസൂത്രണ മികവിലും കണ്ടിരുന്ന സർഗ്ഗാത്മകത മാത്രം തിരികെ വന്നില്ല .
അവ ഇന്നും ആ പുരാതന ക്ഷേത്രങ്ങളുടെയും കൊട്ടാരങ്ങളുടെയും തൂണുകളിലും ചുവരുകളിലും മേല്ക്കൂരകളിലും സ്വസ്ഥമായി സമാധാനമായി വിശ്രമിക്കുകയാണ് .
ആ സർഗ്ഗാത്മകതയെകൂടി ആധുനിക കേരളീയ വാസ്തു ശൈലിയിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞാൽ കേരള വാസ്തു ലോകത്തെ തന്നെ ഏറ്റവും ശ്രേഷ്ടമായ വാസ്തു ശൈലിയായി മാറിയേക്കാം .

http://kdhnet.com/home-living


my Malayalam articles


my designs to Chennai based company